Kerala
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷ നിരയിൽ വലിയ അംഗബലം ഉള്ളതിനാൽ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. എസി മൊയ്തിനാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ബി.ബി. ഗോപകുമാറാണ് ബിജെപിയുടെ സ്ഥാനാർഥി.
ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ഇന്ന് രാവിലെ ഒൻപതിന് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭക്കുള്ളിൽ വോട്ടെടുപ്പ് നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വി.ഡി. സതീശനാകും.
ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിക്കും. 23 മുതൽ 28 വരെ സഭ ചേരില്ല. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന് മേൽ ചർച്ച നടക്കും.
National
ചെന്നൈ: ടിവികെ സർക്കാർ അധികാരമേറ്റതോടെ പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. രാവിലെ 9.30ന് തുടങ്ങുന്ന സഭാ നടപടികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ പ്രധാന അജണ്ട. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു.
വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. അറുപതു വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പോലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.
ടിവികെ ജനറല്‍ സെക്രട്ടറിമാരായ എന്‍. ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും ടിവികെ ചീഫ് കോര്‍ഡിനേറ്ററുമായ കെ.എ. സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി. വെങ്കട്ടരമണന്, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ. ടി.കെ. പ്രഭു, ശിവകാശി എംഎല്‍എ എസ്. കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ഉദയനിധി സ്റ്റാലിനെ നിയമസഭാ കക്ഷി നേതാവായി ഡിഎംകെയും തെരഞ്ഞെടുത്തിരുന്നു.
National
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ടറൽ ബോണ്ട് ദാതാവായ 'ലോട്ടറി രാജാവ്' സാന്തിയാഗോ മാർട്ടിന്റെ കുടുംബാംഗങ്ങൾ തമിഴ്നാട്ടിലും പുതുച്ചേരിയിലും മിന്നുന്ന വിജയം സ്വന്തമാക്കി. മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവരാണ് വ്യത്യസ്ത പാർട്ടികളിലായി മത്സരിച്ച് നിയമസഭയിലെത്തിയത്.
തമിഴ്നാട്ടിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്ന് എഐഎഡിഎംകെ ടിക്കറ്റിൽ സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമ റോസ് വിജയിച്ചു. ഡിഎംകെ, ടിവികെ സ്ഥാനാർത്ഥികളെ 2,739 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ നേട്ടം. ഫെബ്രുവരിയിൽ എഐഎഡിഎംകെയിൽ ചേർന്ന ഇവർ പാർട്ടി വനിതാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.
തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയായി മത്സരിച്ച ആദവ് അർജുന വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ടിവികെയുടെ ഇലക്ഷൻ വിംഗ് സെക്രട്ടറിയായ ആദവ്, മാർട്ടിന്റെ മകൾ ഡെയ്സിയുടെ ഭർത്താവാണ്. കുടുംബ രാഷ്ട്രീയത്തിനെതിരെ വിജയ് പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പിൽ തന്നെ മാർട്ടിന്റെ കുടുംബാംഗം ടിവികെയിലൂടെ സഭയിലെത്തിയത് ശ്രദ്ധേയമായി. വരാനിരിക്കുന്ന മന്ത്രിസഭയിൽ ഇദ്ദേഹം ഇടംപിടിച്ചേക്കുമെന്നാണ് സൂചന.
പുതുച്ചേരിയിലെ കാമരാജ് നഗർ മണ്ഡലത്തിൽ നിന്ന് എൻഡിഎ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ജോസ് ചാൾസ് മാർട്ടിൻ 10,205 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്വന്തം പാർട്ടിയായ ലക്ഷ്യ ജനനായക കക്ഷി രൂപീകരിച്ച ഇദ്ദേഹം തന്റെ സഹോദരീഭർത്താവായ ആദവ് അർജുനയെ പരസ്യമായി വിമർശിച്ചുകൊണ്ട് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയിരുന്നു.
ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് എന്ന കമ്പനിയിലൂടെ 1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ മാർട്ടിൻ, രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന നൽകിയ വ്യക്തിയാണ്. തൃണമൂൽ കോൺഗ്രസ് (₹540 കോടി), ഡിഎംകെ (₹500 കോടി), ബിജെപി (₹100 കോടി) തുടങ്ങി മിക്ക പ്രധാന പാർട്ടികൾക്കും മാർട്ടിൻ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.
കുടുംബാംഗങ്ങൾ വ്യത്യസ്ത മുന്നണികളിലായി വിജയിച്ചതോടെ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും നിയമനിർമാണ സഭകളിൽ മാർട്ടിൻ കുടുംബത്തിന് വലിയ സ്വാധീനം കൈവന്നിരിക്കുകയാണ്.
Leader Page
ഇന്ത്യയിൽ സാമൂഹികനീതി ഉറപ്പാക്കാൻ സംവരണസംവിധാനങ്ങൾ രൂപീകരിച്ചിട്ട് ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും 2.68 കോടി (2011 ലെ സെൻസസ് പ്രകാരം) ഭിന്നശേഷിക്കാരുടെ പ്രതിനിധിയായി ഒരാൾപോലും ലോക്സഭയിലോ നിയമസഭകളിലോ ഇല്ലെന്നതാണു വൈചിത്ര്യം.
33 ശതമാനം സ്ത്രീസംവരണം വേണമെന്നു മുറവിളി കൂട്ടുന്പോഴും ദേശീയ-സംസ്ഥാന പദവിയുള്ള ബഹുഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികൾക്കും ഭിന്നശേഷിക്കാരുടെ പോഷകസംഘടന ഉണ്ടായിരുന്നിട്ടുപോലും നിയമനിർമാണസഭകളിൽ ഇത്തരമൊരു പ്രാതിനിധ്യത്തെക്കുറിച്ച് ചർച്ചപോലും നടക്കുന്നില്ല. ഉഗാണ്ട, കെനിയ, സിംബാബ്വേ, ഈജിപ്ത് തുടങ്ങി ലോകത്തിലെ പല രാജ്യങ്ങളിലും പാർലമെന്റുകളിൽ ഭിന്നശേഷിക്കാർക്കു പ്രാതിനിധ്യമുണ്ട്. ജനസംഖ്യാനുപാതത്തിൽ ഇന്ത്യയേക്കാൾ ഏറെ പിറകിലുള്ള ഉഗാണ്ടയിൽ അഞ്ചു സീറ്റാണ് ഇവർക്കായി നീക്കിവച്ചിരിക്കുന്നത്. നമ്മുടെ അയൽരാജ്യങ്ങളായ നേപ്പാൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും നാമനിർദേശംവഴി പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
2.68 കോടി ഭിന്നശേഷിക്കാർ
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 2.68 കോടി (2.21 ശതമാനം) ഭിന്നശേഷിക്കാരുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ - 41.57 ലക്ഷം. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയിലുമുണ്ട് 29.63 ലക്ഷം. എണ്ണത്തിന്റെ കാര്യത്തിൽ നമ്മുടെ കൊച്ചുകേരളം പതിമൂന്നാം സ്ഥാനത്താണ് - 7. 62 ലക്ഷം. രണ്ടേകാൽ ശതമാനത്തോളമുള്ള വലിയൊരു ന്യൂനപക്ഷ ജനവിഭാഗത്തിന് ഇന്ത്യൻ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രാതിനിധ്യം നൽകാൻ നമ്മുടെ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്വമില്ലേ? അതനുസരിച്ച് ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരേണ്ടതല്ലേ?
2011ലെ സെൻസസ് പ്രകാരംതന്നെ ഇന്ത്യൻ ജനസംഖ്യയിൽ 16.6 ശതമാനമുള്ള പട്ടികജാതിക്കാർക്ക് 84 സീറ്റും (543ന്റെ 15.5 ശതമാനം) ജനസംഖ്യയുടെ 8.6 ശതമാനമുള്ള പട്ടികവിഭാഗക്കാർക്കു 47 സീറ്റും (543ന്റെ 8.6 ശതമാനം) സംവരണം ചെയ്തിട്ടുണ്ട്. ഇതേ അനുപാതത്തിലാണെങ്കിൽ ജനസംഖ്യയുടെ 2.21 ശതമാനമുള്ള ഭിന്നശേഷിക്കാർക്കു ലോക്സഭയിൽ രണ്ടുശതമാനം സീറ്റ് സംവരണം ചെയ്താൽപോലും കുറഞ്ഞത് 10 -11 (10. 86) സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവരും.
സംസ്ഥാനങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. 2011ലെതന്നെ സെൻസസ് പ്രകാരം കേരളത്തിലെ പട്ടികജാതി ജനസംഖ്യ 30,39,573 (9.1 ശതമാനം) ആണ്. 140 അംഗ നിയമസഭയിൽ ഇവർക്കായി സംവരണം ചെയ്തിരിക്കുന്നത് 14 സീറ്റുകളാണ് (10 ശതമാനം). കേരള ജനസംഖ്യയിൽ 4,84,839 പേരുള്ള (1.5 ശതമാനം) പട്ടികവർഗവിഭാഗത്തിനും രണ്ടു സീറ്റുകൾ (1.5 ശതമാനം) നീക്കിവച്ചിട്ടുണ്ട്. സാമൂഹികക്ഷേമവകുപ്പിന്റെ 2015ലെ സെൻസസ് പ്രകാരം ഭിന്നശേഷിവിഭാഗക്കാരായ (22 വിഭാഗങ്ങളുംകൂടി) 7.94 ലക്ഷം പേരാണ് കേരളത്തിൽ ഉള്ളത്. ഇതു കേരള ജനസംഖ്യയുടെ 2.32 ശതമാനമാണ്. ഇത്തരത്തിൽ നോക്കിയാൽ കേരള നിയമസഭയിലെ 140 അംഗങ്ങളിൽ കുറഞ്ഞതു മൂന്നുപേരെങ്കിലും ഭിന്നശേഷിക്കാർ വേണം.
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം
1952 മുതൽ 2020 വരെ രണ്ട് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ ലോക്സഭയിൽ നാമനിർദേശം ചെയ്തിരുന്നു. 2020 ലെ 104-ാമതു ഭരണഘടനാ ഭേദഗതിയോടെയാണ് ഇത് അവസാനിച്ചത്. നിയമസഭകളിലും ഇതിന് ആനുപാതികമായി അംഗങ്ങളെ നാമനിർദേശം ചെയ്യാറുണ്ടായിരുന്നു. കേരള നിയമസഭയിൽ ഒരംഗമായിരുന്നു നാമനിർദേശം ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. വളരെ ചെറിയ ന്യൂനപക്ഷമായ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനു നൽകിയിരുന്ന ഈ ആനുകൂല്യമെങ്കിലും ഇവിടത്തെ രണ്ടരക്കോടിയിലധികംവരുന്ന ഭിന്നശേഷിക്കാർക്കു നൽകേണ്ടതല്ലേ.
തമിഴ്നാട് മാതൃക
തമിഴ്നാട്ടിൽ 2025 സെപ്റ്റംബർ എട്ടിനാണ് ത്രിതല പഞ്ചായത്തുകളിൽ ഭിന്നശേഷിക്കാരെ നാമനിർദേശം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന നിയമം പ്രാബല്യത്തിലായത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും നഗരസഭ, കോർപറേഷനുകളിലും ഒരു ഭിന്നശേഷിക്കാരനെ നാമനിർദേശം ചെയ്യാം. 100 അംഗങ്ങളിൽ കൂടുതലുള്ള കോർപറേഷനുകളിലോ മുനിസിപ്പാലിറ്റികളിലോ രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാനാകും എന്നതാണു നിയമം.
ഏറ്റവും കൂടുതൽ വികലാംഗരുള്ള ഉത്തർപ്രദേശിലോ മഹാരാഷ്ട്രയിലോ ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ലെന്നതാണ് തമിഴ്നാടിനെ മാതൃകാസംസ്ഥാനം എന്നു വിശേഷിപ്പിക്കാൻ കാരണം. വികലാംഗരുടെ എണ്ണത്തിൽ രാജ്യത്തു പത്താംസ്ഥാനത്തുള്ള തമിഴ്നാട്ടിൽ 11,79,963 പേർ മാത്രമാണുള്ളത്.
7.62 ലക്ഷം ഭിന്നശേഷിക്കാരുള്ള സാക്ഷരകേരളത്തിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമസഭകൾ നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭയിലും ഇവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ചർച്ചകൾ ഇതുവരെയും ഉയർന്നുവന്നിട്ടില്ല.
District News
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്പെഷല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ല. പോളിംഗ് ബൂത്തുകളില്‍ പോയി വോട്ട് ചെയ്യാന്‍ കഴിയാത്ത 85 വയസിനു മുകളില്‍ പ്രായമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും വീടുകളില്‍ പോയി അവരെക്കൊണ്ട ് വോട്ട് ചെയ്യിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ പ്രതിഫലം നല്‍കാത്തത്. തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ ജോലി ചെയ്തവര്‍ക്ക് അന്നുതന്നെ പ്രതിഫലം നല്‍കുകകും ചെയ്തു.
മാര്‍ച്ച് 30 മുതല്‍ കഴിഞ്ഞു മൂന്നു വരെയുള്ള അഞ്ച് ദിവസങ്ങളിലായാണ് ജില്ലയില്‍ സ്പെഷല്‍ പോളിംഗ് ടീമുകള്‍ വീടുകളിലെത്തി തപാല്‍ വോട്ടുകള്‍ ചെയ്യിപ്പിച്ചത്. കടുത്ത ചൂടില്‍ കുന്നും മലയും കയറിയിറങ്ങി, പലദിവസങ്ങളിലും ഉച്ചഭക്ഷണം പോലും കഴിക്കാതെയാണ് സ്പെഷല്‍ പോളിംഗ് പൂര്‍ത്തീകരിച്ചത്.
പാചകവാതകക്ഷാമത്തെ തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകള്‍ മിക്കതും തുറന്നു പ്രവര്‍ത്തിക്കാത്തത് കാരണം ചായയോ, ഭക്ഷണമോ ലഭിക്കാതെ മിക്ക ടീമുകളും വലഞ്ഞു. രാവിലെ 8.30 മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയങ്ങളിലാണ് സ്പെഷല്‍ പോളിംഗ് നടത്തിയത്.
ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു പോളിംഗ് ഓഫീസര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു വീഡിയോഗ്രഫര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന് എന്നിവരടങ്ങിയതാണ് ഒരു സ്പെഷല്‍ പോളിംഗ് ടീം.
ഒരു നിയോജക മണ്ഡലത്തില്‍ 16 മുതല്‍ 20 വരെ ടീമുകള്‍ ഉണ്ട്. 1500 മുതല്‍ 2000ത്തില്‍ അധികം വോട്ടര്‍മാര്‍ സ്പെഷല്‍ പോളിംഗിന് അപേക്ഷ നല്‍കിയിരുന്നു. ജില്ലയില്‍ ഏറ്റവുമധികം വോട്ടര്‍മാര്‍ ഉണ്ടായിരുന്നത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലായിരുന്നു. രണ്ടായിരത്തിലധികം വോട്ടര്‍മാര്‍ അവിടെ ഉണ്ടായിരുന്നു.
മറ്റ് സ്ഥലങ്ങളില്‍ 1500 മുതല്‍ 2000 വരെയാണ് ഉണ്ടായിരുന്നത്. കോട്ടയം നിയോജക മണ്ഡലത്തില്‍ 16 സ്പെഷല്‍ പോളിംഗ് ടീമാണ് ഉണ്ടായിരുന്നത്. ഒരു എആര്‍ഒ യുടെ കീഴിലാണ് ഓരോ നിയോജക മണ്ഡലത്തിലെയും സ്പെഷല്‍ പോളിംഗ് ടീം പ്രവര്‍ത്തിക്കുന്നത്.
കനത്ത വെയിലും കൊണ്ട് മലകള്‍ കയറി ഭക്ഷണം പോലും കിട്ടാതെ വലഞ്ഞവര്‍ അഞ്ചു ദിവസത്തെ പ്രതിഫലത്തിന്റെ കാര്യം ചോദിക്കുമ്പോൾ എആര്‍ഒ ഉള്‍പ്പെടെയുള്ള അധികൃതര്‍ കൈ മലര്‍ത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കളക്ടറേറ്റില്‍നിന്നാണ് പ്രതിഫലം അനുവദിക്കുന്നത്; ഞങ്ങള്‍ക്ക് അറിയില്ലെന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്‍ കാലങ്ങളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും കൗണ്ടിംഗ് ഡ്യൂട്ടിക്കും നിയോഗിക്കുന്നവരില്‍ പലര്‍ക്കും പ്രതിഫലം കിട്ടാതെ പോയിട്ടുണ്ട്. ചോദിക്കുമ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നു കൃത്യമായ മറുപടി ലഭിക്കാറില്ല.
ഒരു പ്രിസൈഡിംഗ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് പരിശീലനത്തിന് പങ്കെടുക്കുന്നതിന് 1350രൂപയും ഒരു ദിവസത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 2850 രൂപയും ഉള്‍പ്പെടെ 4200 രൂപയാണു പ്രതിഫലം. ഒന്നാം പോളിംഗ് ഓഫീസര്‍ക്ക് പരിശീലനത്തിന് 1150 രൂപയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 2550 രൂപയും മൈക്രോ ഒബ്സര്‍വര്‍ക്ക് 2800 രൂപയുമാണു പ്രതിഫലം. ഓരോ ടീമിനും ശരാശരി 100 പോസ്റ്റല്‍ വോട്ടുവീതമാണ് ഉണ്ടായിരുന്നത്.
നാലു മുതല്‍ അഞ്ചുദിവസം വരെ എടുത്താണ് പോളിംഗ് പൂര്‍ത്തിയാക്കിയത്. സ്പെഷൽ പോളിംഗ് ടീം വീടുകളില്‍ ചെല്ലുന്ന സമയത്ത് വോട്ടര്‍ ഇല്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും ചെന്ന് വോട്ട് ചെയ്യിപ്പിച്ചാണു മടങ്ങുന്നത്. ഇങ്ങനെ 99 ശതമാനം ആളുകളെക്കൊണ്ടും പോസ്റ്റല്‍ വോട്ട് ചെയ്യിപ്പിച്ച് മടങ്ങിയ ജില്ലയിലെ വിവിധ നിയോജക മണ്ഡലത്തിലെ ടീമുകള്‍ക്കാണ് ഇതുവരെ പ്രതിഫലം നല്‍കാത്തത്.
ട്രഷറിയില്‍ 2015 എന്ന വിഭാഗത്തില്‍നിന്നാണു തെരഞ്ഞെടുപ്പിന് കമ്മീഷന് പണം അനുവദിക്കുന്നത്. പണം അനുവദിക്കുന്നതിന് ട്രഷറിയില്‍ ഒരു തടസവുമില്ലെന്ന് ട്രഷറി അധികൃതര്‍ പറയുന്നു. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ജില്ലയിലെ സ്പെഷല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലം കിട്ടാത്തതിനു പിന്നിലെന്ന് പോളിംഗ് ടീമുകള്‍ ആരോപിക്കുന്നത്.
District News
പത്തനംതിട്ട: നിയമസഭ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലങ്ങളിലെ പോളിംഗ് ശതമാനം വിശദമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക്പുറത്തുവിട്ടു.
തെരഞ്ഞെടുപ്പിനുശേഷം നൽകിയ കണക്കുകളിൽ നിന്നും അന്തിമ കണക്കിൽ വ്യത്യാസമുണ്ടായിട്ടില്ല.
തിരുവല്ല - 69.47, റാന്നി - 68.99, ആറന്മുള - 71.5, കോന്നി - 70.03, അടൂർ - 73.51 എന്നിങ്ങനെയാണ് കണക്ക്.ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടവരിൽ 5402 പേർ വോട്ട് ചെയ്തിട്ടുണ്ട്.
80 വയസിനു മുകളിലുള്ളവർക്കായുള്ള ഹോംവോട്ടിംഗിൽ 9018 പേരും ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ 1838 പേരും അവശ്യ സേവന വിഭാഗത്തിൽ 658 പേരും വോട്ട് ചെയ്തു.
District News
കാഞ്ഞിരപ്പള്ളി: വോട്ടുകൾ പെട്ടിയിലായതോടെ വിജയപ്രതീക്ഷയിൽ മുന്നണികൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും വിജയത്തിന്റെ കണക്കുകൂട്ടലിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും . ഫലം വരാൻ മൂന്നാഴ്ചയോളം സമയമിരിക്കെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.
ഒരുമാസത്തെ തെരഞ്ഞെടുപ്പ് ഓട്ടം അവസാനിപ്പിച്ച് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇന്നലെ വോട്ടര്‍പട്ടികയും പോളിംഗ് ശതമാനവും അടിസ്ഥാനമാക്കി അവലോകനത്തിലായിരുന്നു. പരമാവധി വീടുകൾ കയറി വോട്ടർമാരെ നേരിൽക്കണ്ടത് വെറുതെ ആകില്ലെന്ന വിശ്വാസത്തിലാണ് സ്ഥാനാർഥികൾ.
സോഷ്യൽ മീഡിയകളിലും ചർച്ചകളും പ്രവചനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയെ ആര് നയിക്കുമെന്ന് പ്രവചിക്കാനുള്ള സൗകര്യം ചില ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
Kerala
കേരളത്തിന്റെ ജനാധിപത്യ ചരിത്രം ദശാബ്ദങ്ങൾ നീണ്ട സമരപോരാട്ടങ്ങളുടെയും ഭരണപരിഷ്കാരങ്ങളുടെയും ഫലമായി രൂപപ്പെട്ടതാണ്. ദിവാന്റെ മുറിയിലെ ഉപദേശക സമിതിയിൽനിന്ന് ലോകത്തിനുതന്നെ മാതൃകയായ നിയമനിർമാണ സഭയിലേക്കുള്ള കേരളത്തിന്റെ വളർച്ച ആവേശകരമാണ്.
ജനാധിപത്യത്തിന്റെ ആദ്യ വിത്ത്
1888ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ എട്ടംഗ കൗൺസിൽ രൂപീകരിച്ചതോടെയാണ് നിയമനിർമാണത്തിന് ഔദ്യോഗിക തുടക്കമായത്. ഇതിൽ ആറ് ഉദ്യോഗസ്ഥരും മഹാരാജാവ് നാമനിർദേശം ചെയ്യുന്ന രണ്ട് ജനപ്രതിനിധികളും ഉണ്ടായിരുന്നു. ഓഗസ്റ്റ് 23ന് ദിവാന്റെ മുറിയിൽ ചേർന്ന ആദ്യ യോഗം കേരളത്തിന്റെ നിയമനിർമാണ ചരിത്രത്തിലെ നാഴികക്കല്ലായി.
ശ്രീമൂലം പ്രജാസഭയും ജനകീയ ഇടപെടലുകളും
1904ൽ രൂപീകൃതമായ “ശ്രീമൂലം പോപ്പുലർ അസംബ്ലി’ (പ്രജാസഭ) ജനങ്ങളുടെ പരാതികൾ കേൾക്കാനുള്ള വേദിയായിരുന്നു. 1905ൽ ഇതിൽ തെരഞ്ഞെടുപ്പ് സമ്പ്രദായം ഭാഗികമായി ഏർപ്പെടുത്തി. നിശ്ചിത നികുതി അടയ്ക്കുന്നവർക്കും ബിരുദധാരികൾക്കും മാത്രമായിരുന്നു അന്ന് വോട്ടവകാശം. 1932ൽ തിരുവിതാംകൂർ നിയമസഭയെ “ശ്രീമൂലം അസംബ്ലി’ (അധോസഭ), “ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ’ (ഉപരിസഭ) എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളായി വിഭജിച്ചു. 1939ൽ സെക്രട്ടേറിയറ്റ് വളപ്പിലെ പഴയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടു.
കൊച്ചിയിലെയും മലബാറിലെയും മാറ്റങ്ങൾ
കൊച്ചി രാജ്യത്ത് 1925ലാണ് ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്. 1938ൽ കൊച്ചി ഗവൺമെന്റ് ആക്ട് പ്രകാരം “ദ്വിഭരണം’ (Diarchy) നിലവിൽ വന്നു. അതായത്, ജനപ്രതിനിധിയായ ഒരാൾക്ക് മന്ത്രിയായി ചില വകുപ്പുകൾ ഭരിക്കാനുള്ള അധികാരം ലഭിച്ചു. എന്നാൽ മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നതിനാൽ അവിടത്തെ പ്രതിനിധികൾ മദ്രാസ് നിയമസഭയിലാണ് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നത്.
ഐക്യകേരളത്തിലേക്ക്
1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുകൊച്ചി സംസ്ഥാനമായി. 1952ൽ പ്രായപൂർത്തി വോട്ടവകാശത്തിലൂടെ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. 109 അംഗങ്ങളായിരുന്നു അന്ന് സഭയിൽ. പിന്നീട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായതോടെ മലബാറും തിരുകൊച്ചിയും ഒന്നിച്ചു.
ഇന്നത്തെ നിയമസഭാ സമുച്ചയം
സെക്രട്ടേറിയറ്റ് വളപ്പിലെ പരിമിതമായ സ്ഥലത്തുനിന്ന് 1998 മേയ് 22നാണ് കേരള നിയമസഭ പാളയത്തെ പുതിയ മന്ദിരത്തിലേക്കു മാറിയത്. 61 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ അത്യാധുനിക സമുച്ചയം ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച നിയമസഭാ മന്ദിരങ്ങളിൽ ഒന്നാണ്.
പഴയ നിയമസഭാ മന്ദിരം ഇന്ന് ഒരു ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടുന്നു. രാജഭരണകാലത്തെ ഉപദേശക സമിതിയിൽനിന്ന് ആരംഭിച്ച്, ജനങ്ങൾക്കുവേണ്ടി നിയമങ്ങൾ നിർമിക്കുന്ന പരമാധികാര സഭയിലേക്കുള്ള ഈ വളർച്ച കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ പ്രതിഫലനം കൂടിയാണ്.
National
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കു മത്സരിക്കും. ചൗധരി അടക്കം 284 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു.
ബഹറാംപുർ മണ്ഡലത്തിലാണ് ചൗധരി മത്സരിക്കുക. കോൺഗ്രസിലേക്കു മടങ്ങിയെത്തിയ മുൻ തൃണമൂൽ എംപി മൗസം നൂർ മാലതിപുരിൽ ജനവിധി തേടും. ബംഗാളിൽ കോൺഗ്രസ് ഒറ്റയ്ക്കാണു മത്സരിക്കുക.
മാധപ് റായ് (ഡാർജലിംഗ്), അബ്ദുൾ ഹന്നൻ (സുജാപുർ), സുസ്മിത ബിശ്വാസ് (ഡംഡം), ഗൗതം ഭട്ടാചാര്യ (ഡയമണ്ട് ഹാർബർ), സൗവിക് മുഖർജി (അസൻസോൾ ദക്ഷിൺ), സുമൻ റോയ് ചൗധരി (മണിക്താല) എന്നിവരാണ് സീറ്റ് ലഭിച്ച പ്രമുഖർ.
മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേർക്കു നേർ പോരാടുന്ന ഭവാനിപുരിൽ പ്രദീപ് പ്രസാദ് ആണു കോൺഗ്രസ് സ്ഥാനാർഥി. യുവനേതാവ് ജരിയാതുൽ ഹുസൈൻ പ്രസ്റ്റീജ് സീറ്റായ നന്ദിഗ്രാമിൽ മത്സരിക്കും.
District News
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങൾക്ക് അനുമതി നൽകുന്നതിനുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രവർത്തനമാരംഭിച്ച എംസിഎംസി (മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി) തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ സന്ദർശിച്ചു. മാധ്യമ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കളക്ടർ വിലയിരുത്തി.
എംസിഎംസി നോഡൽ ഓഫീസറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു മീഡിയാ സെല്ലിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
രാഷ്ട്രീയ പരസ്യങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾക്കായി പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള എംസിഎംസി പ്രവർത്തിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 20 ലധികം ജീവനക്കാർ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കും.
പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, റേഡിയോ, സമൂഹമാധ്യമങ്ങൾ, എസ്എംഎസ്/ വോയിസ് മെസേജസ്, തീയറ്ററുകൾ ഉൾപ്പെടെയുള്ള മറ്റ് ദൃശ്യശ്രാവ്യ മാധ്യമസങ്കേതങ്ങൾ, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദർശനം, ഇ പേപ്പറുകൾ, വെബ്സൈറ്റുകൾ, സ്ഥാനാർഥികളുടെയും പാർട്ടികളുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ നിരീക്ഷിക്കും.
രാഷ്ട്രീയ പരസ്യങ്ങൾ ടെലിവിഷൻ, കേബിൾ നെറ്റ്വർക്ക്/കേബിൾ ചാനലുകൾ, സ്വകാര്യ എഫ്എം ചാനലുകൾ ഉൾപ്പെടെ റേഡിയോ എന്നിവയിൽ ടെലികാസ്റ്റ്/ബ്രോഡ്കാസ്റ്റ് ചെയ്യാനും സിനിമാ ഹാളുകളിൽ പ്രദർശിപ്പിക്കാനും പൊതുസ്ഥലങ്ങളിൽ ഓഡിയോ വിഷ്വൽ ഡിസ്പ്ലേ നടത്താനും ഇന്യൂസ് പേപ്പറുകളിൽ നൽകാനും ബൾക്ക് എസ്എംഎസ്/വോയ്സ് മെസേജ് നൽകാനും സമൂഹ മാധ്യമങ്ങൾ, ഇന്റർനെറ്റ് വെബ്സൈറ്റുകൾ എന്നിവയിൽ നൽകാനും എംസിഎംസിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്.
ഇത് കൂടാതെ അച്ചടി മാധ്യമങ്ങളിൽ വോട്ടെടുപ്പ് ദിവസമോ അതിന് തൊട്ടു മുന്‍പത്തെ ദിവസമോ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കും മുൻകൂർ അനുമതി നിർബന്ധമാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ/ഏതെങ്കിലും ഗ്രൂപ്പുകൾ/സംഘടന/അസോസിയേഷൻ/സ്ഥാനാർഥി/വ്യക്തികൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. എംസിസി നോഡൽ ഓഫീസറായ എഡിഎം എ. ജയശ്രീ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ, മീഡിയ സെന്റർ അംഗങ്ങളായ അസിസ്റ്റന്റ് എഡിറ്റർ സൗമ്യ മത്തായി, കെ.എ. രതീഷ്, സി.എസ്. അശ്വിൻ, ലീന പ്രമോദ്, എം.സി. ഭാസ്കരൻ, എ.കെ. രാജീവൻ, എം. വിനയചന്ദ്രൻ, എൻ. ജയ, സി.കെ. ആര്യ, ജോയ് തോമസ്, വി.എസ്. കാവ്യഞ്ജന എന്നിവർ സന്നിഹിതരായിരുന്നു.
District News
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ 11 നിയമസഭ നിയോജക മണ്ഡലങ്ങളി ലെയും വരണാധികാരി, ഉപവരണാധികാരി എന്നിവരെ നിയമിച്ചു.
വരണാധികാരികൾ:
പയ്യന്നൂർ : കെ. ബാലഗോപാലൻ ഡെപ്യൂട്ടി കളക്ടർ എൽആർ 9446262773
കല്യാശേരി : കെ.എൻ. ബിന്ദു, ജില്ലാ സപ്ലൈ ഓഫീസർ 9446068056
തളിപ്പറമ്പ് : കെ.എസ്. അജിമോൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ 9074046656
ഇരിക്കൂർ : ശാലിനി, ആർഡിഒ, തളിപ്പറമ്പ്, 9744311889
അഴീക്കോട് : എ.കെ. അനീഷ് ഡെപ്യൂട്ടി കളക്ടർ എൽഎ, 9544239748
കണ്ണൂർ : സി. ബിജു , ഡെപ്യൂട്ടി കളക്ടർ ആർആർ, 9446522061
ധർമടം : എ.ബി. സത്യൻ, ജില്ലാ രജിസ്ട്രാർ, 9447545521
തലശേരി : കാർത്തിക് പാണിഗ്രാഹി, സബ് കളക്ടർ തലശേരി, 9447501700
കൂത്തുപറമ്പ് : പി. ഷീന, ഡെപ്യൂട്ടി ഡയറക്ടർ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, 9495305883
മട്ടന്നൂർ: പി.ടി. പ്രസാദ് , തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, 9495561441
പേരാവൂർ : കെ.കെ. സുബൈർ , ഡെപ്യൂട്ടി കളക്ടർ ഡിഎം, 8547616034.
ഉപവരണാധികാരികൾ
പയ്യന്നൂർ: ജി. സുരേഷ്ബാബു, തഹസിൽദാർ പയ്യന്നൂർ 9496116556
കല്യാശേരി: ജെയ്ഷ് ചെറിയാൻ, തഹസിൽദാർ എൽആർ 9447349908
തളിപ്പറമ്പ് : കെ. സന്തോഷ്, തളിപ്പറമ്പ് തഹസിൽദാർ, 9249965400
ഇരിക്കൂർ : ശ്രീലത, ആർഡിഒ ഓഫീസ് സീനിയർ സൂപ്രണ്ട് , 9567410579
അഴീക്കോട് : സജിത്ത് , സീനിയർ സൂപ്രണ്ട് സ്യൂട് സെൽ, 9746266466
കണ്ണൂർ: കെ. രാഘവൻ, തഹസിൽദാർ, കണ്ണൂർ, 9496430033
ധർമടം : ഷിനു, തഹസിൽദാർ എൽആർ, 8281449614
തലശേരി: രഞ്ജിത്, തഹസിൽദാർ തലശേരി, 9388955466
കൂത്തുപറമ്പ്: മുരളി, സീനിയർ സൂപ്രണ്ട് ആർഡിഒ ഓഫീസ് തലശേരി, 9447730619
മട്ടന്നൂർ: മഞ്ജു, തഹസിൽദാർ, ഇരിട്ടി, 9495960660
പേരാവൂർ: എസ്.എസ്. അനീഷ് ശങ്കർ, തഹസിൽദാർ എൽആർ, 9496141466
National
ബംഗളൂരു: കർണാടക നിയമസഭയിൽനിന്നു വോക്കൗട്ട് നടത്തി സ്പീക്കർ യു.ടി. ഖാദറിന്റെ വേറിട്ട പ്രതിഷേധം.
എംഎൽഎമാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ സർക്കാർ വിമുഖതകാട്ടുന്നതാണ് സഭാനാഥനെ പ്രകോപിപ്പിച്ചത്.
ബന്ധപ്പെട്ട മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും വിശദീകരണം നൽകാതെ സഭാ നടപടികൾക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് യു.ടി. ഖാദർ.
എംഎൽമാരുടെ നക്ഷത്രചിഹ്നമിടാത്ത 230 ചോദ്യങ്ങളിൽ 84 എണ്ണത്തിനുമാത്രം മറുപടിയുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര സഭയിലെത്തിയതോടെ സ്പീക്കർ ഇടയുകയായിരുന്നു
Kerala
പത്തനംതിട്ട: നിയമസഭയിലേക്ക് ഇതേവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് 51 വനിതകള്‍ മാത്രം. 1957 മുതല്‍ 15 നിയമസഭാ തെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ നടന്നത്. ഇതില്‍ മത്സരരംഗത്തു വന്നിട്ടുള്ളത് 624 പേരാണ്. ഒന്നിലേറെ തവണ ജയിച്ചവരാണ് ഏറെപ്പേരും. ഒരു സഭയില്‍പോലും മൊത്തം അംഗസംഖ്യയുടെ പത്തു ശതമാനംപോലും വനിതകള്‍ ഉണ്ടായിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലേറെ വനിതാ സംവരണമുള്ള സംസ്ഥാനമാണിത്.
കാലാവധി കഴിയുന്ന പതിനഞ്ചാം കേരള നിയമസഭയില്‍ 12 വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. ഇവരില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോണ്‍ഗ്രസിലെ ഉമാ തോമസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ചെത്തിയതാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 103 വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസിന് ഒരു വനിതയെപോലും ജയിപ്പിച്ചെടുക്കാനായില്ല. ആര്‍എംപിയുടെ കെ.കെ. രമ മാത്രമായിരുന്നു യുഡിഎഫ് പക്ഷം. ഉമാ തോമസ് കൂടി എത്തിയതോടെ പ്രതിപക്ഷ നിരയില്‍ രണ്ടു പേർ.
എല്‍ഡിഎഫില്‍ സിപിഎം നിരയില്‍ കെ.കെ. ശൈലജ, ആര്. ബിന്ദു, വീണാ ജോര്‍ജ്, യു. പ്രതിഭ, ഒ.എസ്. അംബിക, ദലീമ ജോജോ, കെ. ശാന്തകുമാരി എന്നിവരും സിപിഐയില്‍ ജെ. ചിഞ്ചുറാണി, സി.കെ. ആശ എന്നിവരും നിലവില്‍ അംഗങ്ങളാണ്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏഴുപേരും പുതുമുഖങ്ങളായിരുന്നുവെന്ന പ്രത്യേകതയും പതിനഞ്ചാം കേരള നിയമസഭയ്ക്കുണ്ട്. 8.6 ശതമാനമാണ് നിലവിലെ വനിതാ പ്രാതിനിധ്യം.
വിവിധ കാലയളവുകളിലായി 103 വനിതാ എംഎല്എമാരുണ്ടായിട്ടുണ്ട്. ഏറെപ്പേരും ഒന്നിലേറെ തവണ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ എണ്ണം 51 ല്‍ ഒതുങ്ങുകയാണ്.
ഏറ്റവും കൂടുതല്‍ വനിതകള്‍ ഉണ്ടായിരുന്നത് 1996-2021 പത്താം കേരള നിയമസഭയിലായിരുന്നു. 13 പേർ. അപ്പോഴും മൊത്തം അംഗസംഖ്യയുടെ 9.3 ശതമാനം. വനിതാ സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് 2016ലെ തെരഞ്ഞെടുപ്പിലാണ്. 110 പേര് മത്സരിച്ചതില്‍ എട്ടുപേര്‍ വിജയിച്ചു. ഒരാള്‍ ഉപതെരഞ്ഞെടുപ്പിലൂടെയും എത്തി.
1957ലെ ആദ്യ കേരളനിയമസഭയിലേക്ക് ഒമ്പത് വനിതകളാണ് മത്സരിച്ചത്. അഞ്ചു പേര് വിജയിച്ചു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വനിതകള്‍, വിജയികള്‍ ബ്രായ്ക്കറ്റില്‍. 1960 - 13 (7), 1965 - 10 (7). 1967 - 7 (1), 1970 - 9 (2), 1977 - 11 (1), 1980 - 13 (5), 1982 - 17 (5), 1987 - 34 (8), 1991 - 26 (8), 1996 - 55 (13), 2001 - 54 (9), 2006 - 70 (7). 2011 - 83 (7).
► റിക്കാര്‍ഡിട്ട് കെ.ആര്. ഗൗരിയമ്മ
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന വനിത, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ വനിതാ അംഗം എന്നീ പദവികള്‍ കെ.ആര്. ഗൗരിയമ്മയ്ക്ക് അവകാശപ്പെട്ടതാണ്.
തിരുവിതാംകൂര്‍ നിയമസഭയിലേക്ക് 1948ല്‍ നടന്ന തെരഞ്ഞെടുപ്പ് മുതല്‍ തിരു - കൊച്ചിയിലും കേരളത്തിലുമായി 2006വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഗൗരിയമ്മ മത്സരിച്ചിട്ടുണ്ട്. 16 തെരഞ്ഞെടുപ്പുകള്‍ നേരിട്ടതില്‍ 13ലും വിജയിച്ചു. കന്നി അങ്കത്തിലും അവസാന അങ്കത്തിലും (1948, 2006) കൂടാതെ 1977ലെ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. വനിതാ ജനപ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ അംഗമാകാനായതും ഗൗരിയമ്മയ്ക്കാണ്.
► തിരുകൊച്ചി മുതല്‍ 12 വനിതാ മന്ത്രിമാര്‍
തിരു കൊച്ചി നിയമസഭ മുതല്‍ കേരളത്തില്‍ 12 വനിതാ മന്ത്രിമാരാണുണ്ടായിട്ടുള്ളത്. ആനി മസ്ക്രീനാണ് തിരു- കൊച്ചി സര്‍ക്കാരിലെ വനിതാ മന്ത്രി. കേരളം രൂപീകരിച്ചശേഷമുള്ള വനിതാ മന്ത്രിമാരുടെ പട്ടികയില്‍ കെ.ആര്. ഗൗരിയമ്മ, സുശീല ഗോപാലന്, എം. കമലം, എം.ടി. പത്മ, പി.കെ. ശ്രീമതി, പി.കെ. ജയലക്ഷ്മി, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ, ആര്. ബിന്ദു, വീണാ ജോര്‍ജ്, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണുള്ളത്. രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്ന് വനിതകളെ മന്ത്രിമാരാക്കിയെന്ന പ്രത്യേകതയുമുണ്ട്.
Kerala
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭാ എത്തിക്സ് കമ്മിറ്റി നടത്തുന്ന നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. സഭയുടെ ആഭ്യന്തര നടപടികളിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ തീരുമാനം.
വാമനപുരം എംഎൽഎ ഡി.കെ. മുരളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എത്തിക്സ് കമ്മിറ്റി രാഹുലിനെതിരെ നടപടികൾ ആരംഭിച്ചത്. എന്നാൽ ഈ നടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജെയ്സിംഗ് ആണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്.
നിയമസഭയ്ക്കുള്ളിലെ അച്ചടക്ക നടപടികളിലും സമിതികളുടെ തീരുമാനങ്ങളിലും കോടതിക്ക് പരിമിതമായ അധികാരം മാത്രമേയുള്ളൂ എന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് ഭരണഘടനാപരമായ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാകുമെന്ന് വ്യക്തമാക്കി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സഭാ സമിതിയുടെ അന്വേഷണം തടസമില്ലാതെ തുടരാം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തിനു പിന്നാലെ നിയമസഭ ഗില്ലറ്റിൻ ചെയ്തു പിരിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയും സഭയ്ക്കു മറ്റു ബിസിനസുകൾ ഇല്ലാത്ത സാഹചര്യത്തിലും നിയമസഭ അനിശ്ചിതകാലത്തേക്കു പിരിയുകയാണെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചതിനു പിന്നാലെയാണു സഭാ നടപടികൾ അവസാനിപ്പിച്ചത്. ഈ മാസം 26 വരെ നിയമസഭാ നടപടികൾ തുടരാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
15-ാം കേരള നിയമസഭയുടെ അവസാന ദിനമായിരുന്ന ഇന്നലെ കേരള നേറ്റിവിറ്റി കാർഡ് ബിൽ അടക്കമുള്ള ബില്ലുകൾ പാസാക്കി.
കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ, അബ്കാരി ഭേദഗതി ബിൽ, കേരള അഡ്വക്കറ്റ്സ് ക്ലർക്ക്സ് ക്ഷേമനിധി ഭേദഗതി ബിൽ, കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ, കേരള ധനകാര്യ ബിൽ, കേരള ധനകാര്യ (രണ്ടാം നന്പർ) ബിൽ, കേരള ധനവിനിയോഗ ബിൽ തുടങ്ങിയവയാണ് ഇന്നലെ പാസാക്കിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു നിയമസഭയിൽ ഇന്നലെയും പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾത്തന്നെ പ്രതിപക്ഷം ബാനറും പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ചു സ്പീക്കർ എ.എൻ.ഷംസീറിന്റെ അടുത്തേക്കു നീങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണു ഇന്നലെയും പ്രതിപക്ഷനിരയിൽനിന്ന് ആദ്യം സംസാരിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രി വാസവൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽനിന്ന് തങ്ങൾ പിന്നോട്ടില്ലെന്നും സഭയിൽ നിസഹകരണം തുടരുകയാണെന്നും കെ. ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം കോടതി പറഞ്ഞ കാര്യങ്ങൾ മാത്രമാണു തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രതിപക്ഷം സഭയിൽ പറഞ്ഞത്. കേസിലെ പ്രതികളായ സിപിഎം നേതാക്കളടക്കം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തശേഷം ജയിലിൽനിന്ന് ഇറങ്ങുന്നതുപോലെയാണു പുറത്തിറങ്ങുന്നതെന്നും ബാബു പറഞ്ഞു.
പതിവുപോലെ മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും പ്രതിപക്ഷത്തിനെതിരേ ഇന്നലെയും രംഗത്തെത്തി. കഴിഞ്ഞ അഞ്ചുവർഷം ഒരു അവിശ്വാസംപോലും സർക്കാരിനെതിരേ പ്രതിപക്ഷത്തിനു കൊണ്ടുവരാൻ സാധിച്ചില്ല. ഏതെങ്കിലും ഒരു മന്ത്രിക്കെതിരേ ഒരു അഴിമതി ആരോപണംപോലും ഉന്നയിക്കാൻ കഴിഞ്ഞില്ല. ഇത്രയും കഴിവുകെട്ട ഒരു പ്രതിപക്ഷം സംസ്ഥാനത്ത് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും നശീകരണാത്മകമായ പ്രതിപക്ഷമായിരുന്നുവെന്നും മന്ത്രി രാജീവ് പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി ബഹളം തുടർന്നതോടെ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി.
മാവേലിക്കര എംഎൽഎയായിരുന്ന അന്തരിച്ച എം.മുരളിക്കു നിയമസഭ ചരമോപചാരം അർപ്പിച്ചു.
Kerala
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനം അവസാനിക്കുന്പോൾ സഭയിൽ മൂന്ന് ഒഴിവുകൾ. വാഴൂർ സോമന്റെ നിര്യാണത്തെത്തുടർന്ന് പീരുമേട്ടിലും കാനത്തിൽ ജമീലയുടെ നിര്യാണത്തെ തുടർന്ന് കൊയിലാണ്ടി സീറ്റിലും നിലവിൽ ജനപ്രതിനിധിയില്ല.
തൊണ്ടിമുതൽ കൃത്രിമ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ തിരുവനന്തപുരം മണ്ഡലത്തിന്റെ ജനപ്രതിനിധിയായ ആന്റണി രാജു അയോഗ്യനായി. ഉപതെരഞ്ഞെടുപ്പിനു കാലാവധി ഇല്ലാത്തതിനാൽ ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടന്നില്ല.
എന്നാൽ, മരണവും രാജിയും മൂലം ഒഴിവു വന്ന അഞ്ചു മണ്ഡലങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉപതെരഞ്ഞെടുപ്പു നടന്നിട്ടുണ്ട്. പി.ടി. തോമസിന്റെ വേർപാടിനെത്തുടർന്ന് തൃക്കാക്കരയിൽ നടന്ന ഉപതെരഞ്ഞടുപ്പിൽ പി.ടിയുടെ ഭാര്യ ഉമ തോമസ് വിജയിച്ചു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്നു പുതുപ്പള്ളിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ വിജയിച്ചു.
ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പട്ടതിനെത്തുടർന്നു ഷാഫി പറന്പിൽ രാജിവച്ചപ്പോൾ പാലക്കാട് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. കെ. രാധാകൃഷ്ണൻ ലോക്സഭാംഗമായതിനെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫിലെ യു.ആർ. പ്രദീപ് വിജയിച്ചു.
സിപിഎം സ്വതന്ത്രനായിരുന്ന പി.വി. അൻവർ സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചൊഴിഞ്ഞപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ നിലന്പൂർ സീറ്റ് എൽഡിഎഫിൽ നിന്നു യുഡിഎഫിലെ ആര്യാടൻ ഷൗക്കത്ത് പിടിച്ചെടുത്തു. ഇവിടെ പി.വി. അൻവർ സ്വതന്ത്രനായി മത്സരിച്ചിരുന്നു. അഞ്ചു വർഷത്തിനിടയിൽ നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ സിറ്റിംഗ് സീറ്റ് നിലനിർത്താൻ സാധിക്കാതെ വന്നതു നിലന്പൂരിൽ മാത്രമാണ്.
സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിസഭയിൽ എത്തിയതിനെത്തുടർന്ന് എ.എൻ. ഷംസീർ സ്പീക്കർ ആയതായിരുന്നു പതിനഞ്ചാം നിയമസഭയിലെ മറ്റൊരു പ്രധാന സംഭവം.
Kerala
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന ദിവസമായ ചൊവ്വാഴ്ച നടത്തിയ 20 മിനിറ്റിലേറെ നീണ്ട മറുപടി പ്രസംഗത്തിലൂടെ ചരിത്രത്തിൽ ഇടംനേടി മുഖ്യമന്ത്രി പിണറായി വിജയൻ.
തുടർച്ചയായി രണ്ട് നിയമസഭയിൽ മുഖ്യമന്ത്രിയാകാനും അവസാന സമ്മേളനത്തിൽ ഭരണപക്ഷ നേതാവായി മറുപടി പ്രസംഗം നടത്താനും അവസരം ലഭിച്ച ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
പ്രതിപക്ഷം ദേവസ്വം മന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരിൽ സമ്മേളനം ബഹിഷ്കരിച്ചെങ്കിലും തന്റെ 20 മിനിറ്റിലേറെ നീണ്ട മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. കേരളത്തിനുവേണ്ടി ഒരു നന്മയും ചെയ്യാൻ കൂട്ടുനില്‍ക്കാത്ത ഈ പ്രതിപക്ഷം കേരളം കണ്ട ഏറ്റവും മോശം ഒന്നാണെന്ന് വിമർശിച്ചു.
കേന്ദ്രം പല രൂപത്തിൽ തകർക്കാൻ ശ്രമിച്ചിട്ടും കേരളം നിരവധി രംഗങ്ങളിൽ വലിയ കുതിപ്പ് രേഖപ്പെടുത്തി. എന്നാൽ, അവയിൽ ഒന്നും പ്രതിപക്ഷം സഹകരിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
1970 ഒക്ടോബറിൽ അച്യുതമേനോൻ മുഖ്യമന്ത്രിയായ സിപിഐ - കോൺഗ്രസ് മുന്നണി അടിയന്തരാവസ്ഥയ്ക്ക് ശേഷം ആറു വർഷം കഴിഞ്ഞ് 1977 ൽ വീണ്ടും തുടർച്ചയായി അധികാരത്തിൽ വന്നെങ്കിലും മുഖ്യമന്ത്രിക്കു തുടർച്ച ഉണ്ടായില്ല. കെ. കരുണാകരൻ ആയിരുന്നു ആ മുന്നണിയുടെ രണ്ടാം ടേമിലെ മുഖ്യമന്ത്രി.
1980 മാർച്ചിൽ അധികാരത്തിൽ വന്ന നായനാർ മന്ത്രിസഭയുടെ രാജിയോടുകൂടി കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 1982ലെ തെരഞ്ഞെടുപ്പിൽ വീണ്ടും കെ. കരുണാകരൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പത്തു വർഷം തികയ്ക്കാനായില്ല.
രണ്ടു തവണ മുഖ്യമന്ത്രിയായവർ കേരള ചരിത്രത്തിൽ നിരവധിയുണ്ട് എന്നാൽ, തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രി ആവുകയും നിയമസഭാ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്താൻ സാധിക്കുകയും ചെയ്ത ഏക മുഖ്യമന്ത്രിയായാണ് പിണറായി വിജയൻ ഇനി ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്നത്.
തന്റെ മറുപടി പ്രസംഗത്തിൽ ഇനി നിയമസഭയ്ക്കു വളരെ ഗൗരവമായ നടപടിക്രമങ്ങൾ ഇല്ലാത്തതിനാൽ പിരിച്ചുവിടുന്ന കാര്യം ആലോചിക്കാമെന്നു നിയമസഭാ സ്പീക്കറോടു ശിപാർശ ചെയ്തിരുന്നു. നേരത്തെതന്നെ നിയമസഭ ഇന്നുകൂടി ഉണ്ടാകുമോ എന്ന് വ്യക്തമായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഈ ഉപദേശത്തോടു കൂടിയാണ് പതിനഞ്ചാം നിയമസഭയ്ക്ക് അവസാനമായത്.
2016 മേയ് മുതൽ 2026 മേയ് വരെയാണ് കാലാവധിയെങ്കിലും അവസാന പ്രസംഗത്തോടെ മുഖ്യമന്ത്രി ചരിത്രത്തിന്റെ ഭാഗമായി . നിയമസഭയ്ക്കു മാർച്ച് 26 വരെ കാലാവധിയുണ്ടായിരുന്നെങ്കിലും ഒരു ഗില്ലറ്റിൻ നടപടിയായാണ് നിയമസഭ ഒരു മാസം മുമ്പ് പിരിഞ്ഞത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭ പ്രക്ഷുബ്ധമായി തുടരുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. അവശേഷിക്കു നടപടികൾ ഗില്ലറ്റിൻ ചെയ്ത് അവസാനിപ്പിക്കാനാണു തീരുമാനം.
ഇടവേളയ്ക്കു ശേഷം ഇന്നലെ സമ്മേളനം പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞു ശൂന്യവേള ആരംഭിച്ചപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു ഒടുവിൽ ശൂന്യവേള റദ്ദാക്കി സ്പീക്കർ അടുത്ത നടപടികളിലേക്കു കടന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തേക്കിറങ്ങി.തുടർന്ന് നേറ്റിവിറ്റി കാർഡ് ബിൽ ഉൾപ്പെടെ അഞ്ചു ബില്ലുകൾ സഭയിൽ അവതരിപ്പിച്ച് ചർച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് സഭ പിരിയുകയായിരുന്നു. ഈ ബില്ലുകൾ പാസാക്കി ധനാഭ്യർഥനകൾ അവതരിപ്പിച്ച് ബജറ്റ് പാസാക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണു സഭ ഇന്നു പിരിയുത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വരുതോടെ എംഎൽഎമാർക്കും മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനാണു താത്പര്യം. ഈ സാഹചര്യത്തിൽ കൂടിയാണു നിയമസഭ നേരത്തെ പിരിയുന്നത്.
ബില്ലുകളും ധനാഭ്യർഥനകളും ചർച്ചയില്ലാതെ ഒരുമിച്ചു പാസാക്കുന്ന നടപടിക്രമത്തെയാണു ഗില്ലറ്റിൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
Kerala
തിരുവനന്തരപുരം: ഒരാൾ കേരളീയനാണെന്ന് ആധികാരികമായി സാക്ഷ്യപ്പെടുത്തുന്നതിനുള്ള തിരിച്ചറിയൽ രേഖയായ നേറ്റിവിറ്റി കാർഡ് നൽകുക ലക്ഷ്യമിട്ടുള്ള നിയമനിർമാണത്തിനായി 'കേരള നേറ്റിവിറ്റി കാർഡ് ബിൽ' നിയമസഭയിൽ അവതരിപ്പിച്ച് റവന്യൂ മന്ത്രി കെ. രാജൻ. നിലവിൽ സംസ്ഥാനത്ത് നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി, ഒരാൾ കേരളീയനാണെന്ന് ആധികാരികമായി സാക്ഷ്യപ്പെടുത്തുന്ന സ്ഥിരമായ ഒരു തിരിച്ചറിയൽ രേഖ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കേരളത്തിൽ ജനിക്കുകയും വിദേശ പൗരത്വം സ്വീകരിക്കാതിരിക്കുകയും ചെയ്തവർ, മാതാപിതാക്കളോ പൂർവികരോ കേരളത്തിൽ ജനിച്ചവരും എന്നാൽ വിദേശ പൗരത്വം ഇല്ലാത്തവരും, തൊഴിൽ ആവശ്യങ്ങൾക്കായി മാതാപിതാക്കൾ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരും വിദേശ പൗരത്വം ഇല്ലാത്തവരുമായ ആളുകൾ എന്നിവർക്കാണ് തിരിച്ചറിയൽ രേഖയായ നേറ്റിവിറ്റി കാർഡിന്റെ പ്രയോജനം ലഭിക്കുക.
തഹസിൽദാരാണ് കാർഡ് അനുവദിക്കാന്‍ അവകാശമുള്ള ഉദ്യോഗസ്ഥൻ. അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുന്ന രജിസ്റ്ററുകളുടെ അടിസ്ഥാനത്തിലാകും പരിശോധിക്കുക. സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഈ കാർഡ് ആധികാരിക രേഖയായി ഉപയോഗിക്കാം. എന്നാൽ ഇത് പൗരത്വത്തിന്റെ രേഖയല്ല. ബിൽ കൂടുതൽ പരിശോധനകൾക്കായി നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
District News
കണ്ണൂർ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് ഉത്തരവിട്ടു.
നോഡല്‍ ഓഫീസര്‍മാര്‍ : മാതൃകാ പെരുമാറ്റച്ചട്ടം-കല ഭാസ്കര്‍, എഡിഎം കണ്ണൂര്‍ 9447766780, മനുഷ്യ വിഭവശേഷി മാനേജ്മെന്റ്- കെ. നിസാര്‍, ഹുസൂര്‍ ശിരസ്തദാര്‍, കളക്ടറേറ്റ് 9961457686, സ്വീപ്-എഹ്തെദ മുഫസീര്‍, അസിസ്റ്റന്റ കളക്ടര്‍ 9446002243, ട്രെയിനിംഗ് മാനേജ്മെന്റ്-അമല്‍ മഹേശ്വര്, ആര്‍ഡിഡി കേര, ആര്പിഎംയു നോര്‍ത്ത്, കണ്ണൂര്‍ 9746625321. മെറ്റീരിയല്‍ മാനേജ്മെന്റ്- കെ.കെ. സുനിഷ, സ്പെഷല്‍ തഹസില്‍ദാര്‍, എല്‍എ എന്‍എച്ച് യൂണിറ്റ് രണ്ട്, കണ്ണൂർ 9400782647, ഇവിഎം മാനേജ്മെന്റ് -രാജേഷ് ഖന്ന, സ്പെഷല്‍ തഹല്‍സില്‍ദാര്‍ ഐആര്‍ഐഎ, കല്യാട് 9895161105, ബാലറ്റ് പേപ്പര്‍ -പോസ്റ്റല്‍ ബാലറ്റ്, ഇടിപിബിഎസ്, എസ്. വന്ദന ഡിഇഒ തളിപ്പറമ്പ്, 7559904551, വോട്ടർ പട്ടിക-ഡോ. എന്‍. സിബി, ഡെപ്യൂട്ടി കളക്ടര്‍ എഎ ആന്‍ഡ് എല്‍ആര്‍ കണ്ണൂര്‍, 8921218055.
വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ , സ്ട്രോംഗ് മുറികള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ-ഡോ. എം. സുര്‍ജിത്, അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍എസ്ജിഡി കണ്ണൂര്‍ 9847014647, നിരീക്ഷകൻ- ഡി.വി. പ്രഭാത്, ഡെപ്യൂട്ടി ഡയറക്ടര്‍, ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് കണ്ണൂര്‍ 9447022220.
വെഹിക്കിള്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ്-ഇ.എസ്. ഉണ്ണികൃഷ്ണന് ആര്‍ടിഒ കണ്ണൂര്‍, 9447850529, പോളിംഗ് സ്റ്റേഷന്‍സ്, വെല്‍ഫെയര്‍ ഓഫ് പോളിംഗ് പേഴ്സണല്‍ ആന്‍ഡ് വോട്ടേഴ്സ്- പി.കെ. ഷെമി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എല്‍എസ്ജിഡി കണ്ണൂര്‍, 9947132510, ഐടി ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി- കെ.വി. റിജിഷ, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍, എന്‍ഐസി കണ്ണൂര്‍, 8547611381.
ലോ ആന്‍ഡ് ഓര്‍ഡര്‍, വിഎം ആന്‍ഡ് സെക്യൂരിറ്റി പ്ലാൻ- എ.പി. ചന്ദ്രന്, അഡിഷണല്‍ എസ്പി കണ്ണൂര്‍ സിറ്റി, 9497990132, എന്‍.ആര്. ജയരാജ് അഡീഷണല്‍ എസ്പി 9497990133, മീഡിയ കമ്യൂണിക്കേഷന്‍ ആന്‍ഡ് എംസിഎംസി-പി.പി. വിനീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 9496425699, ഇടിപിബിഎസ് ടെക്നിക്കല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ പ്ലാൻ-വിശാല്‍ കുമാര്‍ അഡീഷണല്‍ ഡിഐഒ എന്‍ഐസി കണ്ണൂര്‍,9968479069, പരാതി പരിഹാരം വോട്ടര്‍ ഹെല്‍പ്പ് ലൈൻ-സുനില്‍ ജോസഫ് അസിസ്റ്റന്റ് ഡയറക്ടര്‍ റീസര്‍വേ കണ്ണൂര്‍, 9447225641, ഇന്‍ക്ലൂസീവ് ആന്‍ഡ് ആക്സസബിള്‍ ഇലക്ഷന്-പി. ബിജു ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ കണ്ണൂര്‍ 9447580121, വെബ്കാസ്റ്റിംഗ്-പി. ബിന്ദു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍, പിഡബ്ല്യൂഡി ഇലക്ട്രോണിക്സ് സബ് ഡിവിഷന് കണ്ണൂര്‍, 9846670337, വീഡിയോഗ്രാഫി-ഇ. ഷറഫുദ്ദീന് ഡെപ്യൂട്ടി കളക്ടര്‍ ആന്‍ഡ് ചെയര്മാന് സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ണൂര്‍, 7012418657, ഇന്റര്‍നെറ്റ് കണക്ടിവിറ്റി-സി.എം. മിഥുന് കൃഷ്ണ പ്രോജക്ട് മാനേജര്‍ ഐടി മിഷന്, 8547736595, കെഎസ്ഇബി-ടി.കെ. ലത, ഇ ഇ ഇലക്ട്രിക്കല്‍ ഡിവിഷന് കണ്ണൂര്‍ 9446008340, ബിഎസ്എന്‍എല്‍- സി.വി.. ഷീന, എജിഎം ഓപ്പറേഷന്‍സ് ബിഎസ്എന്‍എല്‍ കണ്ണൂര്‍ 9446574274.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം എംപിമാർ മത്സരിക്കണമോ എന്നതിൽ തീരുമാനമായിട്ടില്ലെന്നും ഡൽഹിയിൽ അറിയിച്ചു.
കോൺഗ്രസ് എംപിമാരുടെ അഭിപ്രായം നേരത്തെയും തേടിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഇത്തവണയും എംപിമാരുമായുള്ള കൂടിക്കാഴ്ച നടത്തിയതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തനിക്ക് പാർലിമെന്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ നേരത്തെ കൂടിക്കാഴ്ച നടന്നില്ല. ഇന്ന് മധുസൂദൻ മിസ്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ആധികാരിക രേഖയായി പൗരന്മാർക്ക് ഉപയോഗിക്കാൻ കഴിയുന്ന നേറ്റിവിറ്റി കാർഡിന് നിയമ പ്രാബല്യം നൽകുന്നു. ഇതിനുള്ള ബിൽ 24നു നിയമസഭയുടെ പരിഗണനയ്ക്ക് എത്തും. അതേ ദിവസം തന്നെ നിയമ പ്രാബല്യം നൽകാൻ കഴിയുമോ എന്നാണ് സർക്കാർ ആലോചിക്കുന്നത്. നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരടിന് ഇന്നലെ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി.
പൗരത്വരേഖകൾ കേന്ദ്രം കർശനമാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എല്ലാ കേരളീയർക്കും നേറ്റിവിറ്റി കാർഡ് നൽകുന്നത്. ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി സ്ഥിരതാമസം തെളിയിക്കുന്നതിനുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റാണ് ഇപ്പോൾ റവന്യു വകുപ്പ് നൽകിവരുന്നത്. ഇതിനു പകരമാണ് സ്ഥിരമായ നേറ്റിവിറ്റി കാർഡെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്.
വിലാസം തെളിയിക്കാൻ ഉപയോഗിക്കാം
റേഷൻ കാർഡ്, ചികിത്സാ ആവശ്യം തുടങ്ങി വിലാസം തെളിയിക്കാനുള്ള നിയമപ്രകാരമുള്ള രേഖയായി കാർഡ് ഉപയോഗിക്കാനാകും. ഒരാളുടെ അച്ഛനോ അമ്മയോ കേരളീയരായിരിക്കണമെന്ന വ്യവസ്ഥയിലാണ് കാർഡ് അനുവദിക്കുന്നത്. നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ, തങ്ങളുടെ പൂർവികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടാകില്ല.
വിദേശ പൗരത്വം സ്വീകരിച്ചാൽ അസാധു
നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്ന പക്ഷം കാർഡ് അസാധുവാകും. തൊഴിൽ, ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനു പുറത്തായിരിക്കുന്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.
കാർഡ് അനുവദിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ തഹസിൽദാറാണ്. എന്നാൽ നേറ്റിവിറ്റി കാർഡ് രജിസ്റ്റർ ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക് തഹസിൽദാർ മുന്‍പാകെ അപേക്ഷ സമർപ്പിക്കാം. നിലവിലുള്ള വിവരങ്ങൾക്കു പുറമേ സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും.
നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുന്‍പാകെ നിശ്ചിതഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം.
Kerala
തിരുവനന്തപുരം: നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് 20നു മാതൃവകുപ്പിലേക്ക് മടങ്ങും. കോഴിക്കോട് ലോ കോളജ് പ്രിൻസിപ്പൽ സ്ഥാനത്തേയ്ക്കാണ് മടങ്ങുന്നത്.
നിയമസഭാ സെക്രട്ടറിയുടെ ചുമതല സ്പെഷൽ സെക്രട്ടറി ഷാജി സി. ബേബിക്കു വീണ്ടും നൽകും. 23 മുതൽ നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കേയാണ് നടപടി.
District News
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവത്കരിക്കുന്നതിനും പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവി പാറ്റ് എന്നിവ പരിചയപ്പെടുത്താനും ജില്ലയിൽ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു.
കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ വോട്ടർമാരെ ബോധവത്കരിക്കുന്നതിന് മൂന്ന് വോട്ടുവണ്ടികൾ പര്യടനം നടത്തും.
കളക്ടറേറ്റിൽ നിന്നും പര്യടനം ആരംഭിച്ച വോട്ടുവണ്ടി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്തു.
പൊതു ജനങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ വോട്ട് വണ്ടികളുടെ സേവനം ഉപയോഗിക്കാം. കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ കെ. മനോജ് കുമാർ, എൽഎ ഡെപ്യൂട്ടി കളക്ടർ എം.കെ. ഇന്ദു, ഇലക്ഷൻ അസിസ്റ്റന്റ് ബിനു, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ക്കായി കോണ്‍ഗ്രസിന്റെ പ്രധാന യോഗങ്ങള്‍ ഇന്ന് ചേരും. പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യയോഗമാണ് ചേരുന്നത്. കെ.സി. വേണുഗോപാൽ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
എഐസിസി നിയോഗിച്ച സച്ചിൻ പൈലറ്റ് ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ കൂടി പങ്കെടുക്കുന്ന നേതൃയോഗവും ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.
പ്രതിപക്ഷ നേതാവ് പുതുയുഗ യാത്രയിലായതിനാൽ ഓണ്‍ലൈനായി ആകും യോഗത്തിൽ പങ്കെടുക്കുക. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേര്‍ന്ന നേതാക്കളുടെ യോഗം ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൻ ഇറങ്ങാനാണ് കോൺഗ്രസ് നീക്കം.
സിറ്റിംഗ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർഥികളെയും ആദ്യം പ്രഖ്യാപിക്കും. പാലക്കാട് ഷാഫി പറമ്പിലിന്റെ നിലപാട് കൂടി പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്നലെ കൊച്ചിയിൽ അനൗദ്യോഗിക യോഗം ചേർന്നിരുന്നു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുന്നത് പാർട്ടിക്കു ഗുണം ചെയ്തേക്കുമെന്ന അഭിപ്രായം പ്രകടിപ്പിച്ച് കേരളത്തിൽനിന്നുള്ള എംപിമാർ. തെരഞ്ഞെടുപ്പിനു മുന്നോടിയായി എഐസിസി നിയമിച്ച സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എംപിമാർ അഭിപ്രായം ഈ പ്രകടിപ്പിച്ചത്.
എംപിമാരുടെ നിലപാട് അറിയുന്നതിന് ഡൽഹിയിൽ എംപിമാരുമായി വ്യക്തിപരമായിട്ടായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എംപിമാരിൽ പലരും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ബജറ്റ് അവതരണഘട്ടം പൂർത്തിയാക്കി നിയമസഭ ഇടവേളയ്ക്കായി പിരിഞ്ഞു. സമ്മേളനം 23നു പുനരാരംഭിക്കും. ബജറ്റിന്റെ പൊതുചർച്ച പൂർത്തിയാക്കിയ ശേഷം ഈ സാന്പത്തിക വർഷത്തെ ഉപധനാഭ്യർഥനകളും അവതരിപ്പിച്ചു പാസാക്കിയാണ് ഇന്നലെ സഭ പിരിഞ്ഞത്.
ഇനി വകുപ്പു തിരിച്ചുള്ള ചർച്ചയാണു നടക്കാനുള്ളത്. 23നു സഭ പുനരാരംഭിക്കുന്ന ദിവസം സർക്കാർ ബിസിനസിനായി നീക്കിവച്ചിരിക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച ഉപധനാഭ്യർഥനയുടെ ധനവിനിയോഗബില്ലും പാസാക്കും. 24 മുതലാണ് വകുപ്പുതിരിച്ചുള്ള ചർച്ച ആരംഭിക്കുന്നത്.
നിലവിലുള്ള ഷെഡ്യൂൾ പ്രകാരം സമ്മേളനം മാർച്ച് 26നാണ് അവസാനിക്കുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനു മുന്‍പു തന്നെ വരുമെന്നാണു കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇന്ന് കാസർഗോഡു നിന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ പുതുയുഗയാത്ര ആരംഭിക്കുകയാണ്. മാർച്ച് ആറിനു തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്.
എൽഡിഎഫിലാകട്ടെ എംഎൽഎമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം തലത്തിൽ വികസന യാത്രകൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ എംഎൽഎമാർക്കും മണ്ഡലത്തിൽ കേന്ദ്രീകരിക്കാനാണു താത്പര്യം. ഈ സാഹചര്യത്തിൽ 23നു പുനരാരംഭിക്കുന്ന സമ്മേളനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിയാനാണു സാധ്യത.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരു പരിഗണനയും നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബജറ്റിൽ സംസ്ഥാനം നേരിട്ട അവഗണ തുറന്നുകാട്ടി നിയമസഭയിൽ പ്രമേയം പാസാക്കി.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോൾ മാത്രമേ രാജ്യത്തിന്റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്റെ തകർച്ച പൊതു തളർച്ചയ്ക്കാവും വഴിവയ്ക്കുക. ഇതുകൊണ്ടാണ് പ്രദേശഭേദങ്ങൾക്കതീതമായ സമീപനം ഭരണഘടന തന്നെ വ്യവസ്ഥ ചെയ്തത്. എന്നാൽ കേന്ദ്ര ബജറ്റ് മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതലായി ഈ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു.
എയിംസ് വേണമെന്നത് രണ്ട് ദശാബ്ദക്കാലത്തിലേറെയായി കേരളം ഉന്നയിക്കുന്ന ആവശ്യമാണ്. സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി കണ്ടെത്തുകയും ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ മിക്കവാറുമൊക്കെ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല.
സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയിൽപാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ പലവട്ടം കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുള്ളതാണ്. എന്നാൽ കേന്ദ്ര ബജറ്റിൽ ഇക്കാര്യത്തിലും കേരളത്തിന് അവഗണനയാണ്. പല സംസ്ഥാനങ്ങൾക്കും വിജിഎഫ് ഗ്രാന്റായി അനുവദിച്ച കേന്ദ്ര സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് വിജിഎഫ് അനുവദിക്കുന്നതിൽ തികച്ചും വിവേചനപരമായ സമീപനമാണ് സ്വീകരിച്ചതെന്നും പ്രമേയത്തിൽ പറയുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസുകളെ ചുരുക്കുകയും കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് നൽകുന്നതിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവയ്ക്കുകയും ഭൗതിക പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ഒരു പരിഗണനയും കേരളത്തിന് നൽകാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ അവഗണനയിലും വിവേചനത്തിലും കേരള ജനതയ്ക്കുള്ള ശക്തമായ പ്രതിഷേധം സഭ അറിയിക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോര്. നിയമസഭയിൽ കോപ്രായം കാണിച്ചത് ഭരണപക്ഷമാണെന്നും മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടികൊണ്ട് അടിച്ചിട്ടില്ല. ഡയസിൽ വിളിച്ചുവരുത്തി ചർച്ച നടത്താൻ മാത്രം വിഷയമുണ്ടായില്ലെന്ന് സ്പീക്കർ തന്നെ പറഞ്ഞിരുന്നു. ചോദ്യോത്തരത്തിന്റെ പേരിൽ മൈക്ക് കൈയിൽ കിട്ടുമ്പോൾ മന്ത്രിമാർ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് ഗാന്ധാരിയെ പോലെ സ്വയം കണ്ണ് കെട്ടി അന്ധനായെന്നും സ്പീക്കറുടെ ഡയസിൽ ചാടിക്കയറിയ അംഗം ഹൈ ജംപിന് പോയിരുന്നുവെങ്കിൽ നാടിന് ഗുണമുണ്ടായേനെയെന്നും പ്രതിപക്ഷ നേതാവ് ഇരട്ടത്താപ്പിന്റെ നേതാവാണെന്നും മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു.
സോണിയ ഗാന്ധിയുടെ അടുക്കലേക്ക് സ്വർണക്കേസ് പ്രതിയെ ആരുകൊണ്ടുപോയെന്ന് പ്രതിപക്ഷ നേതാവ് പറയണെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് ആലോചനയിൽ. നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിനൊപ്പം പ്രതിപക്ഷ പ്രതിഷേധം കൂടി കണക്കിലെടുത്ത് സഭാ സമ്മേളനം വെട്ടിച്ചുരുക്കാനാണ് ആലോചിക്കുന്നത്.
അഞ്ചുവരെയാണ് സമ്മേളനത്തിന്റെ ആദ്യഘട്ടം ആലോചിച്ചിട്ടുള്ളത്. സമ്പൂർണ ബജറ്റ് വകുപ്പു തിരിച്ചുള്ള ചർച്ചകൾക്കായി സബ്ജക്ട് കമ്മിറ്റികൾക്ക് പോകും. തുടർന്ന് 23നു വീണ്ടും നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന.
അതേസമയം, ആറിലേക്ക് നീട്ടിയശേഷം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതും ആലോചനയിലുണ്ട്.
ഇല്ലെങ്കിൽ സഭാ സമ്മേളനം 23നു പുനരാരംഭിച്ച ശേഷം 25ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുന്നതും ആലോചനയിലുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ യുവമോർച്ച മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.
പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ തടയാൻ വലിയ പോലീസ് സന്നാഹത്തെയാണ് അണിനിരത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭയിൽ സംഘർഷാവസ്ഥ തുടരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷ എംഎൽഎമാർ വീണ്ടും ശ്രമിച്ചു.
അൻവർ സാദത്ത്, മാത്യു കുഴൽനാടൻ എന്നിവരാണ് സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. ഇവരെ വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. സഭാനടപടികൾ താത്കാലികമായി നിർത്തിവച്ച സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റുപോയി.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്ലക്കാർഡും ബാനറും ഉയർത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ പ്രതിഷേധിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ സംഘർഷാവസ്ഥ. ചോദ്യോത്തരവേളക്കിടെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി.
സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച അൻവർ സദാത്ത് എംഎൽഎയെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ തടഞ്ഞു. ടി.വി. ഇബ്രാഹിം എംഎൽഎയും ഡയസിൽ കയറാൻ ശ്രമിച്ചു. ഇതിനിടെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോയി.
സഭയ്ക്കുള്ളിലും സമരം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു. എസ്ഐടി നോക്കുക്കുത്തിയായി. പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നു. മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റിയും സിപിഎം നേതാക്കളും പുറത്തിറങ്ങുമെന്നും പ്രതിപക്ഷം പറഞ്ഞു. സ്പീക്കറുടെ മുഖത്തിനു നേര്‍ക്ക് സ്വർണം കട്ടത് ആരപ്പ എന്ന് ബാനറും ഉയര്‍ത്തി. ബാനര്‍ താഴ്ത്തണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന് ഉത്തരവാദിത്തമില്ലായ്മയാണെന്ന് മന്ത്രി വീണ ജോർജ് കുറ്റപ്പെടുത്തി. എന്ത് അതിക്രമമാണ് കാണിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.
ഇത് ജനാധ്യ പത്യത്തോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണ്. തൊഴിലുറപ്പ് അട്ടിമറിച്ച ദിവസം മോദിയോടൊപ്പം ചായ കുടിച്ച പ്രിയങ്കയുടെ അനുയായികളാണ് ഇവർ. ഹൈക്കോടതിയിൽ നിന്ന് കരണക്കുറ്റിക്ക് മാറി മാറി അടികിട്ടിയെന്നു മന്ത്രി പരിഹസിച്ചു
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യതയില്‍ നിര്‍ണായക തീരുമാനം ഇന്ന്. പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി ഇന്ന് പരിഗണിക്കും.
ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. ഡി.കെ. മുരളിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും വിഷയത്തിൽ കമ്മിറ്റി തീരുമാനം എടുക്കുക.
ഒന്നിലേറെ ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി.കെ. മുരളിയുടെ ആവശ്യം. വിഷയത്തിൽ രാഹുലിന്റെ വാദം കൂടി പരിഗണിച്ച ശേഷമായിരിക്കും കമ്മിറ്റി തീരുമാനമെടുക്കുക.
അതേസമയം, നടപടി ക്രമങ്ങൾ സങ്കീർണമായതിനാൽ ഈ നിയമസഭ സമ്മേളനം അവസാനിക്കുന്നതിന് മുൻപ് തീരുമാനമുണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എംഎൽഎയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളിൽ പറയുന്നുണ്ട്.
മാങ്കൂട്ടത്തിലിനെതിരായുള്ള പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ വാഗ്വാദം.
അനുവദിച്ച ചോദ്യത്തിലേക്ക് കടക്കാതെ മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയ്ക്ക് സ്പീക്കർ താക്കീത് നൽകി. ചോദ്യത്തിലേക്ക് ഉടൻ കടക്കണമെന്നും അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും സ്പീക്കർ കർശന നിർദ്ദേശം നൽകി.
എന്നാൽ, തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് ചിത്തരഞ്ജൻ എംഎൽഎ തിരിച്ചടിച്ചു. ഇതോടെ സ്പീക്കർ കൂടുതൽ ക്ഷോഭിച്ചു.
സഭയിലെ ഉന്നത പദവിയായ ചെയറിനോട് വിനയത്തോടെ വേണം പെരുമാറാനെന്നും സഭാ മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സ്പീക്കർ ഓർമിപ്പിച്ചു.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാർച്ച് 26വരെയാണ് നിയമസഭാ സമ്മേളനം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. എന്നാൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില ഭാഗങ്ങൾ ഗവർണർ വായിക്കില്ലെന്നാണ് വിവരം.
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഗവർണർ വായിക്കാതെ വിടും. ജനുവരി 29ന് ആണ് ബജറ്റ് അവതരണം. ബജറ്റിൻ മേലുള്ള ചർച്ച പൂർത്തിയാക്കി പാസാക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായേക്കും.
അതേസമയം കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന മൂന്ന് എംഎൽഎമാർ ഇത്തവണയുണ്ടാകില്ല. കാനത്തിൽ ജമീല നവംബറിൽ മരിച്ചിരുന്നു. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു, ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരും സഭയിലുണ്ടായിരിക്കില്ല.
Kerala
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ. ഷംസീര്‍. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും.
32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാള്‍ പരാതി നൽകണം. അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലലോ.
സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കാൻ കേരള നിയമസഭ തയാറാകണമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെലുങ്കാന, കർണാടക സർക്കാരുകളെ മാതൃകയാക്കണം. തെലുങ്കാന സർക്കാർ പുതിയ തൊഴിലുറപ്പു നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസാക്കി.
കർണാടക സർക്കാരും ഈ വിഷയം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ലോക്ഭവനു മുന്നിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
തെലുങ്കാനയിൽ ഗ്രാമസഭകളിലും ഇത്തരം പ്രമേയം പാസാക്കി. സമാനരീതിയിൽ കേരളത്തിലും ഗ്രാമസഭകൾ വിളിച്ചുകൂട്ടണം. ലോക്സഭയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി സംവാദത്തിനു തയാറാകണം.
കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ സംസ്ഥാന വിഷയങ്ങൾ ഉന്നയിക്കാത്ത ഒരു പാർലമെന്റ് സമ്മേളനവും ഉണ്ടായിട്ടില്ല. ഇടത് എംപിമാരുടെയും യുഡിഎഫ് എംപിമാരുടെയും പ്രവർത്തനം താരതമ്യം ചെയ്താൽ മുഖ്യമന്ത്രിക്ക് അതു ബോധ്യമാകും. സ്വന്തം മുന്നണിയിലെ സിപിഐപോലും അറിയാതെ പിഎം ശ്രീയിൽ ആർഎസ്എസ് അജൻഡയ്ക്കായി ഒപ്പിട്ട മുഖ്യമന്ത്രിക്കു കേന്ദ്രത്തിനെതിരേ സമരം ചെയ്യാൻ എന്തു ധാർമിക അവകാശമാണുള്ളത്. ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരേ സമരം ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സമരം ചെയ്യേണ്ടിയിരുന്നതു ലോക്ഭവനു മുന്നിലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയെന്നും സുധീരൻ പറഞ്ഞു.
എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിന്നുയുവോ അത്രയും നല്ലതെന്നും വി.എം. സുധീരന് വ്യക്തമാക്കി. ആരെങ്കിലും പറയുന്നത് കാത്തു നില്‍ക്കാതെ രാജിവയ്ക്കുന്നതാണ് നല്ലതെന്നും, ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്തരുതെന്നും അദേഹം അഭിപ്രായപ്പെട്ടു.
ലൈംഗിക കുറ്റകൃത്യം ഒരിക്കലും ഭൂഷണമല്ല. കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണ്. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെയെന്നും വി.എം.സുധീരൻ കൂട്ടിച്ചേർത്തു. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുലിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നു മേഖലാ ജാഥകൾ നടത്താൻ ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി ഒന്നിനു മഞ്ചേശ്വരത്തു നിന്നാരംഭിച്ച് 15ന് പാലക്കാട് തരൂരിൽ അവസാനിക്കും. 60 നിയമസഭ മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി ജാഥാ ക്യാപ്റ്റനായിട്ടുള്ള മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിന് അങ്കമാലിയിൽ നിന്നാരംഭിച്ച് 13ന് പത്തനംതിട്ട ആറന്മുളയിൽ അവസാനിക്കും. 33 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഫെബ്രുവരി നാലിന് തൃശൂർ ചേലക്കരയിൽ നിന്നാരംഭിച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. 47 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
Kerala
തിരുവനന്തപുരം: നിയമസഭയിലേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിനു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനു കൃത്യമായ ഉത്തരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്കു ജയസാധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല.
ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവഹിക്കും.- ചെറിയാൻ ഫിലിപ്പ് ദീപികയോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. ശബരിമല സ്വർണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയില്‍ ചർച്ചയാകും.
ജനുവരി 29ന് ആണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം ശേഷിക്കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളം പിടിക്കാൻ മുന്നണികൾ. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയം നിയമസഭയിലും ആവര്‍ത്തിക്കാനായാല്‍ ജില്ലയില്‍ വൈക്കം ഒഴികെ മണ്ഡലങ്ങള്‍ പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കഴിഞ്ഞ തവണ വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. തദ്ദേശത്തിലെ ദയനീയ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഭവനസന്ദര്‍ശനം ഉള്‍പ്പെടെ ജനസമ്പര്ക്കങ്ങളിലേക്ക് കടക്കുകയാണ് എല്‍ഡിഎഫ്.
അതേസമയം കാര്‍ഷികപ്രശ്നങ്ങള്‍, ശബരിമല സ്വര്‍ണകവര്‍ച്ച തുടങ്ങിയവ വോട്ടര്‍മാരിലുണ്ടാക്കിയ അമര്‍ഷം എങ്ങനെ മറി കടക്കുമെന്നതാണ് എല്‍ഡിഎഫിലെ ആശങ്ക. നിയമസഭയില്‍ അഞ്ചു മുതല്‍ 10 വരെ സീറ്റുകള്‍ പിടിക്കാനാണ് ബിജെപിയുടെ നീക്കം.
ബിജെപി ലിസ്റ്റ് ഉടന്‍
ജനുവരി ഒന്നാം വാരം ബിജെപി ജില്ലാ തലത്തിലും മണ്ഡല തലത്തിലും ഭാരവാഹികളെ അഴിച്ചുപണിയും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭാരവാഹികളില്‍ പലരും വേണ്ട വിധം ഉണര്ന്നുപ്രവര്ത്തിച്ചെല്ലെന്ന് വിമര്‍ശനമുണ്ട്. ഭാരവാഹികള്‍ക്കൊപ്പം ഒന്നാംഘട്ടം സ്ഥാനാര്‍ഥി ലിസ്റ്റും പുറത്തു വരും.
ജില്ലയില്‍ മൂന്നു അസംബ്ലി സീറ്റുകളില്‍ ക്രൈസ്തവര്‍ സ്ഥാനാര്‍ഥികളാകും. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ മാത്യു പാലായിലോ പൂഞ്ഞാറിലോ മത്സരിക്കും. പാലായ്ക്കാണു പ്രഥമ പരിഗണന. ഭവനസന്ദര്‍ശനങ്ങളും മണ്ഡലം കണ്‍വന്‍ഷനുകളും നടത്തുന്നതിനൊപ്പം ശബരിമല സ്വര്‍ണക്കൊള്ള പ്രധാന പ്രചാരണ വിഷയമാക്കും.
യുഡിഎഫ് പ്രതീക്ഷ
സിറ്റിംഗ് യുഡിഎഫ് എംഎല്‍എമാരെല്ലാം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പകരം ജോസഫ് വിഭാഗത്തിന് പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ നല്‍കും.
എന്നാല്‍ ജോസഫ് വിഭാഗത്തിന് ഇതിനോട് താത്പര്യമില്ല. ഈ സീറ്റുകളിലൊരെണ്ണം ലഭിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ താത്പര്യം. ജോസഫ് വിഭാഗം 2020ല്‍ സംസ്ഥാനത്ത് 10 സീറ്റുകളിലാണ് മത്സരിച്ചത്. രണ്ടിടത്ത് വിജയിച്ചു. ജനുവരി ആദ്യം സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്ക്രീംനിംഗ് കമ്മിറ്റി എഐസിസി പ്രഖ്യാപിക്കും.
എല്‍ഡിഎഫിലും ചര്‍ച്ച
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫ് ജില്ലാ നേതൃയോഗം ചേര്‍ന്നിട്ടില്ല. കണക്കു പറച്ചിലും ചെളിവാരിയേറും ഒഴിവാക്കാനാണ് യോഗം വേണ്ടെന്നുവച്ചത്. സിപിഎമ്മിനെതിരെ സിപിഐയും പരസ്യ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് അടുത്ത നീക്കം.
നിയമസഭയില്‍ മുന്‍പ് രണ്ട് സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. നിലവില്‍ വൈക്കം സീറ്റ് മാത്രമാണ് കൈവശമുള്ളത്. സിറ്റിംഗ് എംഎല്‍എമാരില്‍ വൈക്കം ഒഴികെ മണ്ഡലങ്ങളില്‍ നിലവിലെ അംഗങ്ങള്‍ മത്സരിക്കും. വൈക്കം എംഎല്‍എ സി.കെ. ആശയ്ക്ക് മൂന്നാമൂഴം മത്സരിക്കാന്‍ സിപിഐ അവസരം കൊടുക്കില്ലെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: സാഹിത്യ, കല, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം എന്‍.എസ്. മാധവന്.
ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം ജനുവരി ഏഴിന് നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.
ആധുനിക മലയാള സാഹിത്യത്തിനു നൽകിയ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് എന്‍.എസ്. മാധവന് പുരസ്കാരം നൽകുന്നത്.
National
ഷിംല: 2027ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ വിനയ് കുമാർ എംഎൽഎ. ബിജെപിയെ വീണ്ടും തകർക്കുമെന്നും അതിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും വിനയ് കുമാർ പറഞ്ഞു.
"2027ലെ തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യം. ഭരണം നിലനിർത്താനുള്ള പൊരാട്ടത്തിലാണുള്ളത്. ജനങ്ങൾ കൂടെ നിൽക്കുമെന്നുറപ്പാണ്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കുള്ള അംഗീകാരമായിരിക്കും അത്.'- വിനയ് കുമാർ അവകാശപ്പെട്ടു.
കഴിഞ്ഞ മാസമാണ് വിനയ് കുമാറിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷനാക്കി നിയമിച്ചത്. കോൺഗ്രസിനെ ശക്തിപ്പെടുക കൂടിയാണ് തന്റെ ലക്ഷ്യമെന്നും വിനയ് കുമാർ കൂട്ടിച്ചേർത്തു. ഹിമാചലിനെ കറിച്ച് ആലോചിച്ച് ഇനി ബിജെപി സ്വപ്നം കാണണ്ട എന്നും അദ്ദേഹം പറഞ്ഞു.
National
ലക്നോ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിൽ ബിജെപി തന്നെ വിജയിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തുടരേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.
"2017ലും 2022ലും സംസ്ഥാനത്തെ ജനങ്ങൾ ബിജെപിക്കൊപ്പം നിന്നു. 2027ലും അത് തന്നെ ആവർത്തിക്കും. വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തിനായി ഞങ്ങൾ പ്രവർത്തനങ്ങൾ തുടങ്ങി.'-യോഗി പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയിൽ മാത്രമാണ് ഇപ്പോൾ വിശ്വിസിക്കുന്നത്. സമാജ്വാദി പാർട്ടിയെയും ബിഎസ്പിയേയും അവർക്ക് മടുത്തു കഴിഞ്ഞു. ഇനി ഇരു കൂട്ടരെയും ജനങ്ങൾ വിജയിപ്പിക്കില്ല. സമാജ്വാദി പാർട്ടിയുടെ കാലത്തെ ഭയാനകമായ അന്തരീക്ഷം തിരിച്ചുവരാനായി അവർ ആഗ്രഹിക്കുന്നില്ല.'-യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
'
National
പാറ്റ്ന: 18-ാം ബിഹാർ നിയമസഭയുടെ ആദ്യ സമ്മേളനം ഡിസംബർ ഒന്ന് മുതൽ നടക്കും. ആദ്യ ദിവസം പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യും.
പ്രോടേം സ്പീക്കറായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. ജെഡി-യു നേതാവ് നരേന്ദ്ര നാരായൺ യാദവിനെ കഴിഞ്ഞ ദിവസം പ്രോടേം സ്പീക്കറായി ഗവർണർ നിയമിച്ചിരുന്നു.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായിരിക്കും സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഗയ ടൗണിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപിയിലെ പ്രേം കുമാർ സ്പീക്കർ ആകുമെന്നാണ് ലഭിക്കുന്ന സൂചന. ജെഡി-യുവും സ്പീക്കർ സ്ഥാനത്തിന് അവകാശം ഉന്നയിച്ചിട്ടുണ്ട്.
ഡിസംബർ മൂന്നിന് ഗവർണർ നിയമസഭയെയും കൗൺസിലിനെയും ഒരുമിച്ച് അഭിസംബോദന ചെയ്യും. ഡിസംബർ അഞ്ചിന് സമ്മേളനം അവസാനിക്കും.
18-ാം നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ 202 സീറ്റ് നേടി വിജയിച്ചിരുന്നു. തുടർന്ന് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു.